Psalms 112

1യഹോവയെ സ്തുതിപ്പിൻ;
യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ
ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;
നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3ഐശ്വൎയ്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4നേരുള്ളവൎക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;
അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;
വ്യവഹാരത്തിൽ അവൻ തന്റെ കാൎയ്യം നേടും.
6അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല;
നീതിമാൻ എന്നേക്കും ഓൎമ്മയിൽ ഇരിക്കും.
7ദുൎവ്വൎത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;
അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.
8അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;
അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവൎത്തിച്ചുകാണും.
9അവൻ വാരി വിതറി ദരിദ്രന്മാൎക്കു കൊടുക്കുന്നു;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;
അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയൎന്നിരിക്കും.
10ദുഷ്ടൻ അതു കണ്ടു വ്യസനിക്കും;
അവൻ പല്ലുകടിച്ചു ഉരുകിപ്പോകും;
ദുഷ്ടന്റെ ആശ നശിച്ചുപോകും.
Copyright information for Mal1910